Search videos: #anweshnam

  • “മോസി-ഒ-തുനിയ” എന്ന വിക്ടോറിയ വെള്ളച്ചാട്ടം  |  Mosi-Oa-Tunya  | Victoria Waterfalls

    “മോസി-ഒ-തുനിയ” എന്ന വിക്ടോറിയ വെള്ളച്ചാട്ടം | Mosi-Oa-Tunya | Victoria Waterfalls

    #VictoriaWaterfalls #Waterfalls #Anweshanam


    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/


    തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം , "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക) എന്നും പറയാറുണ്ട് .അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക, ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും .ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച .ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം.സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമല്ല ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ (5,604 അടി) നീളവും 108 മീറ്റർ (354 അടി) ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു . നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. 1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം യാത്രക്കാരെ വെള്ളച്ചാട്ടം ഭയപ്പെടുത്തുകയും ചെയ്യും.സാംബിയൻ ഭാഗത്ത് വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്വാഭാവിക കുളങ്ങളിൽ യാത്രക്കാര്‍ക്ക് നീന്താനുള്ള സൗകര്യമുണ്ട് .നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വെള്ളത്തിന്റെ അളവ് വരെ കൂടുതല്‍ ആയിരിക്കും. നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ശക്തി എല്ലാവർക്കും അറിയാവുന്നതാണ് , എന്നാൽ സാംബിയയുടെയും സിംബാബ്വേയുടെയും അതിർത്തിയിലെ തെരുവുകൾ ഒഴുക്കിവിടാൻ ശ

    By News60 ML| 89 views

  • പോര് കാളയ്ക്ക് ലംബോര്‍ഗിനിയുമായി എന്ത് ബന്ധം?|Lamborgini Audi BMW Mercedes Logo Automobile CarNews

    പോര് കാളയ്ക്ക് ലംബോര്‍ഗിനിയുമായി എന്ത് ബന്ധം?|Lamborgini Audi BMW Mercedes Logo Automobile CarNews

    #Lamborgini#BMW#CarNews

    പോര് കാളയ്ക്ക് ലംബോര്‍ഗിനിയുമായി എന്ത് ബന്ധം?
    വമ്പന്മാരുടെ കഥയിങ്ങനെ




    റോള്‍സ് റോയ്‌സും, മെര്‍സീഡിസും മുതല്‍ ഇങ്ങ് ടാറ്റയും, മാരുതിയും വരെ സിഗ്നേച്ചര്‍ ലോഗോകളിലൂടെയാണ് വിപണിയില്‍ അറിയപ്പെടുന്നത്. വിപണിയില്‍ നാം ഇന്ന് കണ്ട് പരിചിതമായ കാര്‍ നിര്‍മ്മാതാക്കളുടെ ഐക്കോണിക് ലോഗോകള്‍ക്കെല്ലാം പറയാന്‍ ഓരോ പിന്നാമ്പുറ കഥകളുണ്ട്.

    story behind the logos of luxurious cars


    Lamborgini Audi BMW Mercedes Logo Automobile CarNews Luxurious Vehicle Spanishbull

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    പോര് കാളയ്ക്ക് ലംബോര്‍ഗിനിയുമായി എന്ത് ബന്ധം?|Lamborgini Audi BMW Mercedes Logo Automobile CarNews

    By News60 ML| 57 views

  • മോദി ഇന്ന് അയോധ്യയിൽ; രാമക്ഷേത്രം സന്ദര്‍ശിച്ചേക്കില്ല | Modi In Ayodhya

    മോദി ഇന്ന് അയോധ്യയിൽ; രാമക്ഷേത്രം സന്ദര്‍ശിച്ചേക്കില്ല | Modi In Ayodhya

    #NarendraModi#News60#India അയോധ്യ റാലിയിലൂടെ യുപിയുടെ മറ്റ് ഭാഗങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍



    ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍. രാമക്ഷേത്രം സന്ദര്‍ശിച്ചേക്കില്ല .അയോധ്യ നഗരത്തില്‍നിന്ന് 27 കിലോ മീറ്റര്‍ അകലെ മായാബസാറില്‍ ഉച്ചയ്ക്കു വന്‍ റാലി നടത്തും. എന്നാല്‍ രാമജന്മഭൂമി ക്ഷേത്രമോ, തര്‍ക്കപ്രദേശമോ സന്ദര്‍ശിക്കാനിടയില്ല. 2014-ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ഈ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഹിന്ദുത്വ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ അയോധ്യ റാലിയിലൂടെ യുപിയുടെ മറ്റ് ഭാഗങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. രാമജന്മഭൂമി ക്ഷേത്രവും തര്‍ക്കപ്രദേശവും സ്ഥിതി ചെയ്യുന്ന ഫൈസാബാദിന്റെ പേര് യോഗി സര്‍ക്കാര്‍ അയോധ്യ എന്നാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് മണ്ഡലം ഇപ്പോഴും ഫൈസാബാദാണ്. 2014-ല്‍ ബിജെപിയുടെ ലല്ലു സിങ് ഇവിടെനിന്ന് 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2009-ല്‍ കോണ്‍ഗ്രസിന്റെ നിര്‍മല്‍ ഖേത്രി വിജയിച്ച മണ്ഡലമാണിത്. ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനു ഫൈസാബാദ് വേദിയാകും. ലല്ലു സിങ്ങും നിര്‍മല്‍ ഖേത്രിയും സമാജ്‌വാദിയുടെ ആനന്ദ്‌സെന്‍ യാദവുമാണ് മത്സരിക്കുന്നത്. സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ഇത്തവണ ബിജെപി പ്രകടന പത്രികയില്‍ പറയുന്നത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ മേയ് ആറിനാണ് വോട്ടെടുപ്പ്. ക്ഷേത്രനഗരയില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരെ രാം സ്‌നേഹി ഘട്ടില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ഇന്ന് സംയുക്ത റാലി സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിയിലെ സീതാപൂരിലുള്ള ബിസ്വാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും.


    Modi In Ayodhya

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    മോദി ഇന്ന് അയോധ്യയിൽ; രാമക്ഷേത

    By News60 ML| 42 views

  • പശുവിനെ കോടതിയിൽ ഹാജരാക്കി

    പശുവിനെ കോടതിയിൽ ഹാജരാക്കി

    രാജസ്ഥാനിലെ ജോധ്പൂരിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പശുവിനെ ഹാജരാക്കിയത്

    കോടതിയില്‍ പശുവിനെ ഹാജരാക്കിയത് കാഴ്ച്ചക്കാരെയും ജീവനക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
    രാജസ്ഥാനിലെ ജോധ്പൂരിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പശുവിനെ ഹാജരാക്കിയത്. പോലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ ഒരു പശുവിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് പിന്നീട് കോടതിയില്‍ എത്തിയത്. മണ്ഡോര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
    ഇരു കക്ഷികളുടെയും സമ്മതത്തോടെ പശുവിനെ പശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
    പക്ഷെ തര്‍ക്കം പരിഹരിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് ജോധ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയിലേക്ക് എത്തിയത്. ഇരു കക്ഷികളും കോടതിയില്‍ ഹാജരായിരുന്നു. ജഡ്ജി മദന്‍ സിങ് ചൗദരിക്ക് മുന്‍പില്‍ പശുവിനെയും ഹാജരാക്കി. കേസ് ഏപ്രില്‍ 15ലേക്ക് നീട്ടിയിരിക്കുകയാണ് ജഡ്ജി.

    A cow was produced before a local court in Jodhpur


    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    പശുവിനെ കോടതിയിൽ ഹാജരാക്കി

    By News60 ML| 65 views

  • അല്‍ഷിമേഴ്സ്  തടയാനാകുമോ? ഡോ. ആതിര ഷിജി സംസാരിക്കുന്നു

    അല്‍ഷിമേഴ്സ് തടയാനാകുമോ? ഡോ. ആതിര ഷിജി സംസാരിക്കുന്നു

    എന്താണ് അൽഷിമേഴ്സ്?

    അൽഷിമേഴ്സ് ലക്ഷണങ്ങള്‍

    അൽഷിമേഴ്സ് തടയാനുള്ള മാര്‍ഗങ്ങള്‍

    അൽഷിമേഴ്സ് ഭയക്കേണ്ടതുണ്ടോ?

    Alzheimer's disease: Symptoms and Causes

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    അല്‍ഷിമേഴ്സ് തടയാനാകുമോ? ഡോ. ആതിര ഷിജി സംസാരിക്കുന്നു

    By News60 ML| 43 views

  • ''സൈബര്‍ കോണ്‍ഡ്രിയ'' രോഗത്തിന് അടിമയാണോ നിങ്ങൾ ?

    ''സൈബര്‍ കോണ്‍ഡ്രിയ'' രോഗത്തിന് അടിമയാണോ നിങ്ങൾ ?

    പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് പകരം ഗൂഗിളില്‍ രോഗം തെരയുന്നവരെ കാത്തിരിക്കുന്നത് രണ്ട് അപകടങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു



    അഥവാ, ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതു മൂലമുള്ള സംശയരോഗങ്ങള്‍ പുതിയ തലമുറയെ എളുപ്പത്തില്‍ കീഴടക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രമുഖ ബ്രിട്ടീഷ് പത്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗൂഗിളില്‍ തിരയുന്ന വിവരങ്ങളില്‍ 20ല്‍ ഒന്ന് സ്വന്തം രോഗത്തെക്കുറിച്ച അന്വേഷണങ്ങളാണ്. ഇവയില്‍ ലഭിക്കുന്നതിലേറെയുമാകട്ടെ തെറ്റായ ഉത്തരങ്ങളും. ഡോക്ടറെ കാണാനുള്ള സാമ്പത്തികച്ചെലവും സമയലാഭവും പരിഗണിച്ച് എളുപ്പത്തില്‍ പ്രതിവിധി കണ്ടത്തൊമെന്ന പ്രതീക്ഷയില്‍ തുടങ്ങുന്നവര്‍ സംശയരോഗത്തിലേക്ക് വഴുതി വീഴുന്ന കാഴ്ച. പിന്നീട് ചികിത്സയും പരിശോധനകളുമായി കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവരുമ്പോഴേക്ക് സമയവും സമ്പത്തും മാത്രമല്ല, മനസ്സിന്‍െറ ആരോഗ്യവും നഷ്ടമാകുന്നു.
    പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് പകരം ഗൂഗിളില്‍ രോഗം തെരയുന്നവരെ കാത്തിരിക്കുന്നത് രണ്ട് അപകടങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ചെന്ന തെറ്റായ ആധിയാണ് അതിലൊന്ന്. വൈദ്യശാസ്ത്രവുമായി ഒരു ബന്ധമില്ലാത്തവരും വലിയ ഡോക്ടര്‍മാരും ഒരുപോലെ പങ്കാളികളാകുന്ന ലക്ഷക്കണക്കിന് വിവരങ്ങളുടെ അറ്റമില്ലാ കടലാണ് ഇന്‍റര്‍നെറ്റ് എന്നതിനാല്‍ നാം തേടുന്ന യഥാര്‍ഥ ഉത്തരത്തിലേക്ക് എത്താന്‍ സാധ്യത വിരളമാണ്. ആദ്യം വായിച്ചതില്‍നിന്ന് കിട്ടിയ വിവരങ്ങള്‍വെച്ച് തീര്‍പ്പിലത്തെുക മാത്രമാകും പിന്നെയുള്ള ആശ്രയം. വിദഗ്ധ ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ ഇല്ളെന്ന് ഉറപ്പാക്കാവുന്ന അതീവ ഗുരുതര രോഗലക്ഷണങ്ങള്‍ സ്വശരീരത്തില്‍ ‘തിരിച്ചറിഞ്ഞ്’ ശിഷ്ടജീവിതം ഉത്കണ്ഠയുമായി കഴിയാനാകും ഇവര്‍ക്കു യോഗം.ഇതുപോലെ അപകടകരമാണ്, ലക്ഷണങ്ങള്‍ വായിച്ച് രോഗങ്ങളൊന്നും ഇല്ളെന്ന് ഉറപ്പാക്കല്‍ .നിസ്സാരമായ തലവേദനയും ചുമയും വരുമ്പോഴേക്ക് മാരകരോഗങ്ങളായ ബ്രെയിന്‍ ട്യൂമറോ ശ്വാസകോശ കാന്‍സറോ ആണെന്ന് സംശയിക്കുന്നവരാണ് നമുക്കിടയില്‍ നാലുമുതല്‍ ഒമ്പത് ശതമാനം പേരെന്ന്. ഇത്തരം രോഗികള്‍ക്ക് ഒന്നു തുമ്മിയാലും മൂക്കൊലിച്ചാലുമൊക്കെ ഉടന്‍ പരിശോധന വേണം. രോഗമില്ളെന്ന് ഉറപ്പാക്കാന്‍ തീര്‍ത്തും അനാവശ്യമായ പരിശോധനകള്‍ക്ക് ഇവര്‍ ലാബുകളില്‍ കയറിയിറങ്ങും. ഡോക്ടര്‍മാരെ നിര്‍ബന്ധിക്കും. ചികിത്സക്ക് ഡോക്ടറെ കാണാനായില്ളെങ്കില്‍ ഇന്‍റര്‍നെറ്റാകും ശരണം, സൈബര്‍ കോണ്‍ഡ്രിയാ

    By News60 ML| 40 views

  • പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍

    പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍

    ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്

    ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ (സംസ്ഥാനം) നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഒരു പ്രധാന വിനോദ സഞ്ചാര കേന്രമായ പൊഖാറ, "എട്ട് തടാകങ്ങളുടെ നഗരം" എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്.ന്ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം. നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം .ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്.
    പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ പോഖറാ.പാരാഗ്ലൈഡിങ്, സ്‌കൈഡൈവിങ്, സിപ്‌ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ട്രക്കിങ്ങുകള്‍, പര്‍വ്വതാരോഹണം തുടങ്ങിയവയ്‌ക്കൊക്കെ പോഖറായില്‍ അവസരങ്ങളുണ്ട്.പതിനേഴാം നൂറ്റാണ്ടിൽ, ഗണ്ഡകി നദീത്തടത്തിൽ വ്യാപിച്ചുക്കിടന്നിരുന്ന ചൗബിസി സാമ്രാജ്യത്തിൽ ഉൾപ്പെട്ട കാസ്കി രാജ്യവംശത്തിന്റെ ഭാഗമായിരുന്നു പൊഖാറ. 1786-ൽ പ്രിത്വി നാരായൺ ഷാ പൊഖാറയെ തന്റെ സാമ്രാജ്യമായ ഗോർഖയിലേക്ക് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് പൊഖാറ ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള വ്യാപാരപാതയായത്. ഉഷ്ണമേഖലയിൽ ഉൾപ്പെട്ടതും എന്നാൽ വളരെ ഈർപ്പമുള്ളതും ചെറിയതോതിലുള്ള കാറ്റും വീശുന്ന സമ്മിശ്രമായ ഒരു സവിശേഷ കാലാവസ്ഥയാണ് ഇവിടത്തേത്. വേനലിൽ ഏകദേശം 25°C നും 35°C നും ചൂട് ലഭിക്കുമ്പോൾ തണുപ്പുകാലത്ത്‌ അത് 02°C നും 15°C നും ഇടയിലേക്ക് മാറും.ഗുഹകളുടെയും തടാകങ്ങളുടെയും നാ

    By News60 ML| 95 views

  • ഗര്‍ഭപാത്രം നീക്കം ചെയ്യാനും പരസ്യം!

    ഗര്‍ഭപാത്രം നീക്കം ചെയ്യാനും പരസ്യം!

    വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു

    പ്രസവശേഷം ഗര്‍ഭപാത്രം എളുപ്പത്തില്‍ നീക്കം ചെയ്ത് കളയാന്‍ സഹായിക്കുന്ന ശസ്ത്രക്രിയയ്ക്കും പരസ്യം.
    എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. കുഞ്ഞുണ്ടായിക്കഴിയുമ്പോള്‍ 'അസ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി'യിലൂടെ എളുപ്പത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനാകുമെന്നായിരുന്നു പരസ്യം. എറണാകുളം നഗരത്തില്‍ മാത്രം രണ്ടിടങ്ങളിലായി വലിയ പരസ്യബോര്‍ഡുകളായിരുന്നു സ്ഥാപിച്ചിരുന്നത്. എന്നാല്‍ കൃത്യമായ കാരണങ്ങളൊന്നും കൂടാതെ ഗര്‍ഭപാത്രം നീക്കം ചെയ്യാമെന്ന് പറയുന്നത് അനാരോഗ്യകരവും അപകടകരവുമായ സന്ദേശമാണ് നല്‍കുന്നതെന്ന വാദവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.
    പരസ്യം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ടിസിഎംസി പറഞ്ഞു.
    ഇത് 'മെഡിക്കല്‍ എത്തിക്‌സ്' ലംഘിച്ചുവെന്നും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടിസിഎംസി) അംഗം കെ. മോഹനന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ പരസ്യം പിന്‍വലിക്കാന്‍ ആശുപത്രി തീരുമാനിക്കുകയായിരുന്നു. 'മെഡിക്കല്‍ എത്തിക്‌സ്' നോക്കാതെയുള്ള ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ടിസിഎംസിയുടെ അച്ചടക്ക കമ്മിറ്റി അറിയിച്ചു.


    advertisement in uterus removal
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ഗര്‍ഭപാത്രം നീക്കം ചെയ്യാനും പരസ്യം!

    By News60 ML| 104 views

  • pulwama attack; modi says strong reply will be given

    pulwama attack; modi says strong reply will be given

    ശക്തമായി തിരിച്ചടിക്കും; മോദി

    ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും; മോദി

    പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
    രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
    മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലോകത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട നമ്മുടെ അയൽക്കാർ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അവർക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
    ഈ ഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച എല്ലാ ലോകരാഷ്ട്രങ്ങൾക്കും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
    പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ കുറിച്ചു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    pulwama attack; modi says strong reply will be given

    By News60 ML| 59 views

  • you will never take a bribe,don’t ever commit that sin- Narendra Modi recollecting mothers words

    you will never take a bribe,don’t ever commit that sin- Narendra Modi recollecting mothers words

    അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞു !!

    പ്രധാനമന്ത്രിയായതിനേക്കാള്‍ നാഴികക്കല്ലായി അമ്മക്ക് തോന്നിയത് ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്



    അഴിമതി എന്ന പാപം ഒരിക്കലും ചെയ്യരുതെന്ന് അമ്മ ഹീരാബെന്‍ തന്നോട് പറഞ്ഞതായും അത് തന്നെ വളരെയേറെ സ്വാധീനിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യുമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ 'ജീവിത കഥാ പരമ്പര'യില്‍ നാലാമത്തേതിലാണ് ജീവിതത്തില്‍ അമ്മ നല്‍കിയ ഏറ്റവും വലിയ ഉപദേശങ്ങളിലൊന്ന് വെളിപ്പെടുത്തിയത്. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ അമ്മക്ക് അത് എങ്ങനെയാണ് അനുഭവപ്പെട്ടത് എന്ന് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. പ്രധാനമന്ത്രിയായതിനേക്കാള്‍ നാഴികക്കല്ലായി അമ്മക്ക് തോന്നിയത് ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്. അന്ന് ഞാന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അമ്മയെ കാണാന്‍ അഹമ്മദാബാദില്‍ ചെന്നു.ഞാന്‍ മുഖ്യമന്ത്രിയാകുന്നുവെന്ന് അറിയാമെന്നതല്ലാതെ ആ പദവി എന്താണെന്നതിനേക്കുറിച്ച് കൂടുതലൊന്നും അമ്മയ്ക്ക്‌ അറിയുമെന്ന് തോന്നിയില്ലെന്നും പ്രധാന മാന്തി .സഹോദരന്റെ വീട്ടിലാണ് അമ്മ അന്ന് താമസിച്ചിരുന്നത്. ആഘോഷകരമായ ആ അന്തരീക്ഷത്തില്‍ എന്നെ കണ്ടയുടനെ അമ്മ കെട്ടിപ്പിടിച്ചു. ശേഷം ഗുജറാത്തിലേക്ക് തിരിച്ചു വന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് അന്ന് അമ്മ പറഞ്ഞത്. മറ്റു കാര്യങ്ങളേക്കാള്‍ പ്രധാനം അവര്‍ക്ക് മകന്റെ സാന്നിധ്യം അടുത്തുണ്ടാകുക എന്നതായിരുന്നു. അതിന് ശേഷം അവര്‍ പറഞ്ഞു, നീ ചെയ്യുന്നത് എന്താണെന്ന് കൂടുതലൊന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് നീ അഴിമതി ചെയ്യില്ലെന്ന് വാഗ്ദാനം തരണം, ഒരിക്കലും ആ പാപം നീ ചെയ്യരുത്- മോദി ഓര്‍ത്തെടുത്തു..അമ്മയുടെ ആ വാക്കുകള്‍ തന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട് എന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.ദീപാവലിക്കാലത്ത് എല്ലാ വര്‍ഷവും അഞ്ചു ദിവസം താന്‍ വനത്തില്‍ ഏകാന്തവാസത്തിന് പോകാറുണ്ടെന്ന വെളിപ്പെടുത്തല്‍ നേരത്തേ പുറത്തു വന്നിരുന്നു. ഹ്യുമന്‍സ് ഓഫ് ബോംബെ അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന മോദിയുടെ വെളിപ്പെടുത്തലുകളില്‍ നാലാമത്തേതാണ് ഇത്.കൗമാരകാലഘട്ടത്തിലെ ഹിമാലയൻ ജീവിതവും സന്ന്യാസികളോടൊപ്പമുള്ള ജീവിതവും അദ്ദേഹം മുൻപ് മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.ഹിമാലയത്തിലെ ജീവിതത്തിനു ശേഷം വന്ന മാറ്റങ്ങളും ചെയ്ത കാര്യങ്ങളുമാണു പുതിയ ഭാഗത്തിലുള്ളത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്

    By News60 ML| 49 views

  • g20 summit will be held in india in 2022

    g20 summit will be held in india in 2022

    ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ജി20 ഉച്ചകോടി ഇന്ത്യയിൽ

    അര്‍ജന്റീനയില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിക്കിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്

    2022 ല്‍ നടക്കേണ്ട ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും.
    അര്‍ജന്റീനയില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിക്കിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികമാണ് 2022 എന്ന പ്രത്യേകത ഇതിനുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരം 2021 ലാണ്.
    2022 ഇറ്റലിയുടെ അവസരമായിരുന്നു.എന്നാല്‍ 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ വര്‍ഷത്തില്‍ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയും ഇന്ത്യയുടെ അഭ്യര്‍ഥന ഇറ്റലി സ്വീകരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ അവസരങ്ങള്‍ പരസ്പരം വെച്ചുമാറിയത് മറ്റ് രാജ്യങ്ങളും അംഗീകരിച്ചതോടെ ഇന്ത്യ 2022 ല്‍ ജി20 ഉച്ചകോടിക്ക് ആഥിത്യമരുളും. ഇന്ത്യയ്ക്ക് പകരം 2021 ല്‍ ഇറ്റലിയിലാകും ഉച്ചകോടി നടക്കുക.2022 ല്‍ ജി20 ഉച്ചകോടിക്ക് ആതിഥ്യം നല്‍കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.


    എല്ലാ ലോകനേതാക്കളെയും 2020ല്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.2019 ലെ ജി20 ഉച്ചകോടി ജപ്പാനിലാണ്. അതിന് ശേഷം സൗദി അറേബ്യയില്‍ വെച്ചാകും ഉച്ചകോടി നടക്കുക. അര്‍ജന്റീനയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇതാദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തേതിനുണ്ട്.
    വെള്ളിയാഴ്ചയായിരുന്നു അർജന്റീനയിൽ വെച്ച് നടന്നഈ വർഷത്തെ ജി20 ഉച്ചകോടി നടന്നത്.

    By News60 ML| 502 views

  • dubai police's spy car

    dubai police's spy car

    ദുബായ് പൊലീസിന്റെ സ്പൈ കാർ

    ടച്ച് സ്ക്രീനുകൾ, സ്കാനറുകൾ, നൂതന സെൻസറുകൾ, ക്യാമറകൾ, നൂതന വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയും സൂപ്പർ കാറിലുണ്ട്

    കുറ്റവാളികളെ 'ഒറ്റനോട്ടത്തിൽ' തിരിച്ചറിഞ്ഞു കയ്യോടെ പിടികൂടാൻ ദുബായ് പൊലീസിന്റെ സൂപ്പർ കാർ. ഗതാഗതനിയമലംഘനങ്ങളും കാറിന്റെ ചാരക്കണ്ണുകൾ നിരീക്ഷിക്കും. ഗിയാത് എന്ന വാഹനത്തിൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ഹെടെക് സാങ്കേതികവിദ്യകളാണുള്ളത്.കുറ്റവാളികളെ അതിവേഗം പിന്തുടർന്നു പിടികൂടാനും പൂർണസജ്ജം. വ്യക്തികളുടെ മുഖം സ്കാൻ ചെയ്തു തൽസമയം പൊലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാനും വിവരങ്ങൾ ലഭ്യമാക്കാനും കഴിയും. വാഹനങ്ങളുടെ നമ്പർപ്ലേറ്റും ഇതേരീതിയിൽ സ്കാൻ ചെയ്യാം. എല്ലാ വിവരങ്ങളും ഉടൻ കണ്ടെത്തി നിയമ ലംഘകരെ പിന്തുടർന്നു പിടികൂടാൻ കഴിയുമെന്നതാണു നേട്ടം. വ്യക്തികൾ പോലും അറിയാതെ കണ്ണുകളും മറ്റും സ്കാൻ ചെയ്യാൻ കഴിയുന്നതിലൂടെ നിയമംലംഘിച്ചു രാജ്യത്തു തങ്ങുന്നവരാണോ എന്നും മനസ്സിലാക്കാം.ടച്ച് സ്ക്രീനുകൾ, സ്കാനറുകൾ, നൂതന സെൻസറുകൾ, ക്യാമറകൾ, നൂതന വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയും സൂപ്പർ കാറിലുണ്ട്. കുറ്റവാളികൾക്ക് ഒരുസംശയത്തിനും ഇടനൽകാതെ നിരീക്ഷിക്കാനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉടൻ പൂർണവിവരങ്ങൾ ലഭ്യമാക്കാനും ഏതുവാഹനത്തെയും അതിവേഗം പിന്തുടരാനുമാകും. സഞ്ചരിക്കുന്ന സ്റ്റേഷൻ, ഹൈടെക് ഡ്രോണുകൾ,വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പൊലീസ് സ്റ്റേഷൻ,എന്നിവയുൾപ്പെടെ ഏറ്റവും നൂതന സംവിധാനങ്ങളാണ് പൊലീസിനുള്ളത്. പൊലീസിന്റെ മൊബൈൽ ആപ്പിൽ നിന്നു ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സ്വയം ഓടിയെത്തുന്ന ഹൈടെക് വാഹനത്തിലാണ് പൊലീസ് സ്റ്റേഷൻ. 16 സേവനങ്ങൾ ഈ സ്റ്റേഷനിൽ ലഭ്യമാണ്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    dubai police's spy car

    By News60 ML| 53 views

  • india 's first female supreme court judge justice fathima beevi

    india 's first female supreme court judge justice fathima beevi

    ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി എം.ഫാത്തിമാബീവി

    ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നതസ്ഥാനത്തിനിരിക്കുന്ന ആദ്യ മുസ്ലീം വനിതയാണ് ഫാത്തിമാബീവി. ആദ്യ വനിതാ ജഡ്ജി എന്നതിനേക്കാളുപരി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വലിയൊരു പ്രചോദനമായിരുന്നു അവര്‍.

    1989-ലാണ് സുപ്രീംകോടതി ജഡ്ജിയെന്ന പദവിയില്‍ ഫാത്തിമാബീവി അവരോധിക്കപ്പെടുന്നത്. പത്തനംതിട്ട സ്‌കൂളില്‍ നിന്ന പ്രാഥമികവിദ്യാഭ്യാസം നേടിയ അവര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ശാസ്ത്രബിരുദം നേടി. തുടര്‍ന്നാണ് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുക്കുന്നത്. 1950 നവംബറിലാണ് അഭിഭാഷകയായി ഫാത്തിമാബീവിയുടെ അഭിഭാഷകജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 58-ല്‍ സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമിക്കപ്പെട്ടു. 1984-ലാണ് ഹൈക്കോടതി ജഡ്ജിയായുള്ള നിയമനം.

    സുപ്രീംകോടതി പദവിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും പിന്നീട് തമിഴ്‌നാട് ഗവണര്‍ണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നിരസിക്കപ്പെട്ട ജയലളിതയ്ക്ക് രണ്ടാമതും മുഖ്യമന്ത്രിയാകാന്‍ അവസരം ഒരുക്കിയത് ഫാത്തിമാബീവിയായിരുന്നു. 2001-ല്‍ എഐഎഡിഎംകെ 132 സീറ്റുമായി ഭൂരിപക്ഷം നേടിയപ്പോഴാണ് നിയമസഭാംഗമല്ലാതിരുന്ന ജയലളിത മുഖ്യമന്ത്രിയായത്. ഭൂരിപക്ഷം കിട്ടയി നേതാക്കള്‍ കക്ഷി നേതാവായി തിരഞ്ഞെടുത്തത് ജയലളിതയെ ആയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് തെരഞ്ഞടുപ്പില്‍ വിലക്കേര്‍പ്പെടുത്തിയ ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കുമോ എന്ന് രാജ്യം മുഴുവന്‍ അന്ന് ചര്‍ച്ചയായതാണ്. ഗവര്‍ണറുടെ നിലപാടിനെ രാജ്യം ഉറ്റുനോക്കിയ സമയം. പ്രത്യേക കോടതിയുടെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തത് ജയയെ തുണക്കുക തന്നെ ചെയ്തു. മുഖ്യമന്ത്രിയാകാന്‍ ജയലളിതയെ രാജ്ഭവന്‍ ക്ഷണിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഡിഎംകെ വിവാദമുയര്‍ത്തുകയും ഫാത്തിമാബീവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്തിരുന്നു.

    എന്നാല്‍ തീരുമാനമാകും മുമ്പുതന്നെ ഫാത്തിമാ ബീവി രാജിവെച്ചു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    india 's first female supreme court judge justice fathima beevi

    By News60 ML| 65 views

  • new ktm duke 200 in abs security

    new ktm duke 200 in abs security

    ഇനി എബിഎസ് സുരക്ഷയില്‍ കെടിഎം 200 ഡ്യൂക്കും

    1.60 ലക്ഷം രൂപ വിലയാണ് 2018 കെടിഎം 200 ഡ്യൂക്ക് എബിഎസിന്

    1.60 ലക്ഷം രൂപ വിലയില്‍ 2018 കെടിഎം 200 ഡ്യൂക്ക് എബിഎസ് വിപണിയില്‍ പുറത്തിറങ്ങി. കെടിഎം നിരയിലെ ഏറ്റവും ചെറിയ മോഡലാണ്, ഡ്യൂക്ക് 200. എബിഎസ് പതിപ്പു വന്നെങ്കിലും കെടിഎം ഡീലര്‍ഷിപ്പുകളില്‍ എബിഎസില്ലാത്ത 200 ഡ്യൂക്ക് പതിപ്പ് വില്‍പ്പനയ്ക്കു തുടരും. 1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത മോഡലിന് വില. 2019 ഏപ്രില്‍ മുതല്‍ രാജ്യത്തു പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് 200 ഡ്യൂക്കിന് എബിഎസ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം.മുന്‍തലമുറ 390 ഡ്യൂക്കില്‍ കണ്ടതിനു സമാനമായ ഇരട്ട ചാനല്‍ എബിഎസാണ് പുതിയ 200 ഡ്യൂക്കില്‍. 200 ഡ്യൂക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 24 bhp കരുത്തും 19.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ്് ബൈക്കിലെ ഗിയര്‍ബോക്‌സ്.
    പല ഡീലര്‍ഷിപ്പുകളും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    new ktm duke 200 in abs security

    By News60 ML| 66 views

  • Single mother paid actor to pose as her daughter’s father

    Single mother paid actor to pose as her daughter’s father

    മകള്‍ക്കായ് അച്ഛനെ വാടകയ്ക്കെടുത്ത് ഒരമ്മ

    അച്ഛനായി അഭിനയിക്കുന്നതിന് ഓരോ മാസവും 90 ഡോളറാണ് അസാകോ തകാഷിക്കു നൽകിയത്

    മകള്‍ക്കായ് അച്ഛനെ വാടകയ്ക്കെടുത്ത് ഒരമ്മയുടെ അത്യപൂര്‍വ്വമായ ഒരു കഥയാണ് ജപ്പാനില്‍ നിന്നുള്ള അസാകോ എന്ന യുവതിയ്ക്ക് പറയാനുള്ളത്. മകള്‍ മെഗുമി ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച അസാകോയോട് വളരും തോറും തന്‍റെ അച്ഛൻ എവിടെയാണെന്ന് മകള്‍ ചോദിച്ചു തുടങ്ങി. അച്ഛന്‍റെ സാമീപ്യം ഇല്ലാതെ വൈകാതെ മെഗുമി വിഷാദാവസ്ഥയിലേക്ക് വീണു. അമ്മയോട് മിണ്ടാതിരിക്കുക, സ്കൂൽ പോകാതിരിക്കുക, അമ്മയെ കുറ്റപ്പെടുത്തുക, സ്കൂളിൽ പ്രശ്നമുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങളായിരുന്നു മെഗുമിയിൽ പ്രകടമായത്. ഏറെ നാളത്തെ ആലോചനകൾക്കു ശേഷമാണ് വാടകയ്ക്ക് ആളുകളെ വിട്ടുകൊടുക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് അസാകോ അറിയുന്നത്. ഏറെ ആലോചനകള്‍ക്ക് ശേഷം സ്ഥാപനത്തിലെത്തിയ അസാകോ തന്‍റെ മകളുടെ അച്ഛനായി അഭിനിയിക്കുവാൻ തകാഷി എന്നയാളെ തെരഞ്ഞെടുത്തു.
    സ്ഥാപനത്തിന്‍റെ മേധാവി കൂടിയായിരുന്ന തകാഷിയോട് ഇത്രെയും കാലം എന്തുകൊണ്ടാണ് താൻ വരാതിരുന്നത് എന്ന് മകളെ ബോധ്യപ്പെടുത്തി മാപ്പ് പറയുക, മകൾ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കുക എന്നീ രണ്ട് നിർദ്ദേശങ്ങളാണ് അസാകോ നല്‍കിയത്. കുട്ടിയുടെ അച്ഛന്‍റെ പേരായ യാമാഡ എന്ന പേര് സ്വീകരിച്ച തകാഷി പിന്നെ മെഗുമിയുടെ അച്ഛനായി മാറുകയായിരുന്നു. ഇതോടെ മെഗുമിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. സാമ്പത്തികമായി അൽപ്പം ബുദ്ധിമുട്ടിലായിരുന്നുവെങ്കിലും മകളുടെ സന്തോഷത്തെ ഓർത്ത് അച്ഛനായി അഭിനയിക്കുന്നതിന് ഓരോ മാസവും 90 ഡോളറാണ് അസാകോ തകാഷിക്കു നൽകിയത്. വർഷങ്ങളായുള്ള പരിചയവും അടുപ്പവും തകാഷിയോട് പ്രണയം തോന്നിയ അസാകോ കാര്യം തുറന്നു പറഞ്ഞെങ്കിലും തകാഷിയുടെ മറുപടി താന്‍ ഒരു ജോലിക്കാരൻ മാത്രമാണെന്നായിരുന്നു.എന്നെങ്കിലും ഒരു ദിവസം മെഗുമി സത്യമെല്ലാം അറിയുമ്പോൾ അവൾ തങ്ങളെ വെറുക്കില്ലെ

    By News60 ML| 57 views

  • kerala police warning to private tourists bus

    kerala police warning to private tourists bus

    ടൂറിസ്റ്റ് ബസുകളിൽ ഇടിവെട്ട് ലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !

    വന്നു വന്ന്‍ സര്‍വ്വം ലൈറ്റ് മയമായതാണ് ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

    ടൂറിസ്റ്റ് ബസുകളിൽ ലേസർ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങൾ ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഫിറ്റ് ചെന്നുന്ന വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലുo മ്യൂസിക് ആൻഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരികയാണ്. വാഹനത്തിന്‍റെ പ്ളാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ളാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
    സ്റ്റിയറിംഗ് തിരിക്കല്‍ മാത്രമല്ല ഇടിവെട്ട് ലൈറ്റും പാട്ടുമായി ഒരു ഡി ജെയുടെ റോളാണ് ഡ്രൈവര്‍ക്ക്. ചുരുക്കി പറഞ്ഞാല്‍ ഡ്രൈവറുടെ ശ്രദ്ധ റോഡിലായിരിക്കില്ല. ഇത്തരം വാഹനങ്ങളെ കൈയോടെ പിടികൂടിയാലും പിഴയായ ആയിരം രൂപ അടച്ച് ജീവനക്കാര്‍ ഇതേ വണ്ടിയുമായി വീണ്ടും ഇറങ്ങും. വന്നു വന്ന്‍ സര്‍വ്വം ലൈറ്റ് മയമായതാണ് ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമുണ്ടാകുന്ന രാത്രികാല അപകടങ്ങളും കൂടുകയാണ്. ഹെഡ്‌ലൈറ്റിനു പകരം തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും. ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളിൽ മോട്ടോർ വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും. 50 - 60 വാട്ട് ആണ് പ്രകാശ പരിധി. അനുവദനീയമായ പ്രകാശ തീവ്രത 2000 ലൂമിനസ് വരെയുമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    kerala police warning to private tourists bus

    By News60 ML| 85 views

  • Chennai hc to go slow on plea for mercy killing

    Chennai hc to go slow on plea for mercy killing

    ദയാവധം ചോദിച്ചെത്തി, കോടതി നല്‍കിയത് പുതുജീവൻ

    ജന്മനാ അപൂർവമസ്തിഷ്കരോഗത്തെ തുടർന്ന് അബോധാവസ്ഥയിലായ 9 വയസ്സുകാരനിൽ മാറ്റം കണ്ടു തുടങ്ങിയതു ട്രിഗർ പോയിന്റ് തെറപ്പി എന്ന ചികിൽസയിലൂടെ.


    9 വർഷമായി അബോധാവസ്ഥയിൽ നിന്നുണരാത്ത മകനു ദയാവധം തേടി മദ്രാസ് ഹൈക്കോടതിയിലെത്തിയ പിതാവിന് കോടതി തിരികെ നല്‍കിയത് മകനുള്ള പുതിയ ചികിത്സയും അവന്‍റെ ജീവനും. അപൂർവമസ്തിഷ്കരോഗത്തെ തുടർന്ന് ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുന്ന മകനു ചികിൽസകളൊന്നും ഫലിക്കുന്നില്ലെന്നും പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പിതാവിന്റെ കണ്ണീർ ഹർജി. കോടതി കുട്ടിയെ പരിശോധിക്കാൻ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. സ്ഥിരമായ അബോധാവസ്ഥയല്ല കുട്ടിയുടേതെന്നായിരുന്നു അവരുടെ റിപ്പോർട്ട്. അതിനിടെ, ബാലനു ട്രിഗർ പോയിന്റ് തെറപ്പി എന്ന ചികിൽസ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കോടതിയെ സമീപിച്ചതോടെ കോടതിയുടെ അനുമതിയോടെ ചികിൽസ ആരംഭിക്കുകയും ചെയ്തു. ആഴ്ചകൾക്കുള്ളിൽ കുട്ടിയിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങി.കാര്യങ്ങള്‍ പരിശോധിച്ച മദ്രാസ് ഹൈക്കോടതി, ട്രിഗർ പോയിന്റ് തെറപ്പി ജനകീയമാക്കാൻ നടപടി സ്വീകരിക്കണമെന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിൽ ഇത്തരം ചികിൽസാ രീതികൾ പ്രചാരത്തിലാക്കുന്നതു സമാന മസ്തിഷ്ക രോഗങ്ങൾ ബാധിച്ചവരുടെ കുടുംബങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണ്. നിർദേശം സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകളും, മെഡിക്കൽ കൗൺസിലും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 29നു കേസ് വീണ്ടും പരിഗണിക്കും.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Chennai hc to go slow on plea for mercy killing

    By News60 ML| 64 views

  • brain still works after heart stops

    brain still works after heart stops

    ഹൃദയം നിലച്ചാലും പുറത്തുള്ള കാര്യങ്ങൾ അറിയാൻ കഴിയും

    മരിച്ചതിന് ശേഷവും ഒരാളുടെ തലച്ചോറ് പൂര്‍ണബോധത്തോടെ കുറച്ചുനേരം നിലനില്‍ക്കും

    ഹൃദയം നിലച്ചാലും പുറത്ത് നടക്കുന്നത് അറിയാനും കേള്‍ക്കാനും സാധിക്കുമെന്ന് കണ്ടെത്തി ഒരുകൂട്ടം ഡോക്ടര്‍മാര്‍. ഹൃദയം നിലച്ച ശേഷം മാത്രമേ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കൂ എന്നും, അതിനാല്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ നിലവിളി കേട്ടറിഞ്ഞു തന്നെ മരണത്തിലേയ്ക്ക് പോകാനാകും എന്നാണ് ശാസ്ത്രം പറയുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. സാം പാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഹൃദയം നിലച്ചിട്ടും തലച്ചോറ് കുറച്ച്‌ നേരം കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഒരാളുടെ ഹൃദയം നിലച്ചതിന് ശേഷവും അയാളുടെ ബോധം കുറച്ചു നേരത്തേയ്ക്ക് നിലനില്‍ക്കുന്നതിനാല്‍ പുറമെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. . അതായത് മരിച്ചതിന് ശേഷവും അയാളുടെ തലച്ചോറ് പൂര്‍ണബോധത്തോടെ കുറച്ചുനേരം നിലനില്‍ക്കും.
    ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് രക്ഷപ്പെട്ട രോഗികള്‍ പറഞ്ഞകാര്യങ്ങള്‍ ഗവേഷണത്തിന് പിന്‍ബലമേകിയെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    brain still works after heart stops

    By News60 ML| 94 views

  • Nasa's Mars InSight mission heads for '7 minutes of terror'

    Nasa's Mars InSight mission heads for '7 minutes of terror'

    മിനിറ്റ്സ് ഓഫ് ടെററിലൂടെ ഇൻസൈറ്റ്

    ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച്‌ അറിയപ്പെടുകയും പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം

    ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച്‌ നാസ ആറ് മാസം മുൻപ് അയച്ചിരുന്ന റോബോട്ട് സ്പേസ്ഷിപ്പായ ഇന്‍സൈറ്റ് അര്‍ധരാത്രി ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനെടുക്കുന്ന ഏഴ് മിനിറ്റ് സമയം അതിനിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നത്. ഭൂമി ഇല്ലാതായാല്‍ മനുഷ്യ വംശത്തിന് താമസം മാറ്റാന്‍ മറ്റൊരിടം ഉണ്ടോ എന്നും ഇതിലൂടെ ഇന്നറിയാനായേക്കും.കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറില്‍ 123000 മൈല്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ച്‌ കൊണ്ടിരിക്കുന്ന ഇന്‍സൈറ്റിനെ മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗത്തിലേക്ക് കുറച്ച്‌ ലാന്‍ഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
    ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച്‌ അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ ഇന്‍സൈറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 16 അടിയോളം ആഴത്തിലുള്ള കാര്യങ്ങളായിരിക്കും ഇന്‍സൈറ്റ് നിരീക്ഷിക്കാന്‍ പോകുന്നത്.ഇന്‍സൈറ്റിനായി സെന്‍സറുകള്‍ അടങ്ങിയ സിസ്മോമീറ്റര്‍ ലണ്ടനിലെ ഇംപീരിയല്‍ കോളജിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ലാന്‍ഡ് ചെയ്യുന്ന ആറര മിനുറ്റ് സമയത്തെ മിനിറ്റ്സ് ഓഫ് ടെറര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.ലാന്‍ഡിങ് സങ്കീര്‍ണമായ പ്രവൃത്തിയായതിനാൽ . ഈ അവസരത്തില്‍ അവ തകരുന്നതിനുള്ള സാധ്യതയേറെയുമാണ്.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Nasa's Mars InSight mission heads for '7 minutes of terror'

    By News60 ML| 65 views

  • fall in tourists to see neelakurinji

    fall in tourists to see neelakurinji

    നീലക്കുറിഞ്ഞി കാണാനെത്തിയവരുടെ എണ്ണത്തിൽ വൻ കുറവ്

    പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി സീസണില്‍ രാജമലയിലെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം.

    മഹാപ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുമാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത്.കുറിഞ്ഞി സീസണ്‍ പടിയിറങ്ങിയെങ്കിലും രാജമലയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന നീലക്കുറിഞ്ഞി വസന്തം ഇത്തവണ എത്തിയത് കനത്ത മ‍ഴയ്ക്കൊപ്പമായിരുന്നു.മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ക്ക് പലതവണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഭാഗമായ രാജമലയില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. കുറിഞ്ഞി സീസണ്‍ അവസാനിച്ചെങ്കിലും രാജമലയിലേക്ക് സഞ്ചാരികള്‍ എത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളേക്കാള്‍ സഞ്ചാരികള്‍ കുറവാണെങ്കിലും നിലവില്‍ പ്രതിദിനം 2000 മുതല്‍ 2500 വരെ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടര്‍ന്ന് സന്ദര്‍ശനം നടത്താന്‍ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച്‌ ടിക്കറ്റുകള്‍ പുതുക്കി നല്‍കുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി അറിയിച്ചു.സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ട്. മൂന്നാര്‍ തണുത്തു തുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    fall in tourists to see neelakurinji

    By News60 ML| 59 views

  • whatsapp is changing the way you check status

    whatsapp is changing the way you check status

    റാങ്കിംഗ്’ ഫീച്ചറുമായി വാട്സ് ആപ്പ്

    ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളിൽ കാണാൻ കഴിയും


    'റാങ്കിംഗ്’ എന്ന പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്.ഏറ്റവും പ്രിയപ്പെട്ട കോണ്ടാക്ട്സിനെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ. നിങ്ങൾ വാട്സ് ആപ്പിൽ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ് ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്റാറ്റസും അപ്ഡേഷനുമെല്ലാം വാട്സ് ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.പുതിയ സംവിധാനം പ്രകാരം നിങ്ങൾ ഏറ്റവുമധികം സംവധിച്ച ആളുകളെ വാട്സ് ആപ്പ് കണ്ടെത്തും. അവർ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ വേഗം നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഏറെനാൾ നിരീക്ഷിച്ച ശേഷമാകും വാട്സ് ആപ്പില്‍ റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുക.ഉപഭോക്താക്കളുടെ കോണ്ടാക്ട് പ്രയോറിറ്റി കണ്ടെത്താനാണിത്. ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളിൽ കാണാൻ കഴിയും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് പ്രയോറിറ്റി വർദ്ധിക്കുക. വാട്സ് ആപ്പ് കോളിംഗ് കൂടുതൽ വിളിക്കുന്നതും പ്രയോറിറ്റി കൂടാൻ സഹായിക്കും. എന്നാൽ ആരുടെയെങ്കിലും മെസ്സേജുകൾ നിങ്ങൾ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവർ പ്രയോറിറ്റിയിൽ പിന്നിലോട്ട് പോകുമെന്നുറപ്പ്. ഗ്രൂപ്പിൽ നിങ്ങൾ ആരുടെ മെസ്സേജിനാണോ കൂടുതൽ റിപ്ലേ നൽകുന്നതെന്ന് നിരീക്ഷിച്ചാകും പ്രയോറിറ്റി നിശ്ചയിക്കുക. പ്രയോറിറ്റിയിൽ തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾ അതീവ രഹസ്യമായിട്ടു തന്നെ വാട്സ് ആപ്പ് സൂക്ഷക്കും. നിലവിൽ ഐ.ഓ.എസ് അധിഷ്ഠിതമായ ആപ്പിൾ സ്മാർട്ട്ഫോണുകളിലാണ് റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്കെത്തും.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    whatsapp is changing the way you check status

    By News60 ML| 78 views

  • microsoft surpasses apple to become the most valuable us company

    microsoft surpasses apple to become the most valuable us company

    ആപ്പിളിനെ തള്ളി മൈക്രോസോഫ്റ്റ്

    2910 കോടി ഡോളറായി വരുമാനം ഉയർന്നത് മൈക്രോസോഫ്റ്റിന് നേട്ടമായി

    അമേരിക്കയിലെ ഏറ്രവും മൂല്യമുള്ള കമ്പനിയെന്ന നേട്ടം ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി മൈക്രോസോഫ്‌റ്ര് സ്വന്തമാക്കി.
    2010 മുതൽ ഒന്നാംസ്ഥാനം കൈയടിവച്ചിരുന്ന ആപ്പിളിന്റെ മൂല്യം ഇപ്പോൾ 74,680 കോടി ഡോളറാണ്. 75,330 കോടി ഡോളർ മൂല്യവുമായാണ് കഴിഞ്ഞവാരം മൈക്രോസോഫ്‌റ്ര് ഒന്നാംസ്ഥാനം പിടിച്ചെടുത്തത്.
    73,660 കോടി ഡോളർ മൂല്യവുമായി ആമസോൺ മൂന്നാമതും. പുതുതായി അവതരിപ്പിച്ച ഐഫോണുകൾക്ക് പ്രതീക്ഷിച്ചത്ര വില്‌പന കിട്ടാതിരുന്നതാണ് ആപ്പിളിന് തിരിച്ചടിയായത്. എന്നാൽ ലാപ്‌ടോപ്പ്, ക്ളൗഡ്, ഗെയിമിംഗ് വിഭാഗങ്ങളിൽ ലഭിച്ച മികച്ച സ്വീകാര്യതയുടെ കരുത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ വരുമാനം മൈക്രോസോഫ്റ്റിന് ഉയർന്നു.2,910 കോടി ഡോളറായി വരുമാനം ഉയർന്നത് മൈക്രോസോഫ്‌റ്രിന് നേട്ടമായി.ആപ്പിൾ പുതുതായി വിപണിയിലെത്തിച്ച ഐഫോൺ എക്‌സ്.ആറിന് തണുത്ത പ്രതികരണമാണ് ആഗോളതലത്തിൽ ലഭിച്ചത്. വില്‌പന കുറഞ്ഞതോടെ, ഐഫോണിന്റെ നിർമ്മാണക്കരാറുള്ള ഫോക്‌സ്‌കോണിനോടും പെഗാട്രോണിനോടും ഉത്‌പാദനം നിറുത്തിവയ്‌ക്കാനും ആപ്പിൾ നിർദേശിച്ചിരുന്നു.
    ഐഫോൺ എക്‌സ്.ആറിന്റെ വില്‌പനയിൽ മൂന്ന് കോടി യൂണിറ്റുകളുടെ കുറവാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    microsoft surpasses apple to become the most valuable us company

    By News60 ML| 50 views

  • seven year old nigerian photographer

    seven year old nigerian photographer

    മൊയിനോലുവ; വയസ്സ് 7, ജോലി; ഫോട്ടോഗ്രാഫര്‍


    രണ്ടാമത്തെ വയസില്‍ തന്നെ അവള്‍ ക്യാമറയുമായി കൂട്ടുകൂടിരുന്നു


    മൊയിനോലുവ ഒലുവാസിയേന്‍ പ്രശസ്തയായ ഫോട്ടോഗ്രാഫറാണ്, വെറും ഏഴ് വയസ് മാത്രമാണ് അവളുടെ പ്രായം. മൊയിനോലുവ ഒലുവാസിയേന്‍ എന്ന നൈജീരിയന്‍ പെണ്‍കുട്ടി രണ്ടാമത്തെ വയസില്‍ തന്നെ അവള്‍ ക്യാമറയുമായി കൂട്ടുകൂടിരുന്നു. നാലാമത്തെ വയസ്സില്‍ മൊയിനോലുവ ചിത്രങ്ങളെടുത്ത് തുടങ്ങി. ''താന്‍ ചെറുതാണ്. പക്ഷെ, തന്നേക്കാള്‍ നീളം കൂടിയവരോ, ഒരു കൂട്ടം ആളുകളോ വന്നാല്‍ തനിക്ക് ഫോട്ടോയെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. അത് മറികടക്കാന്‍ താന്‍ ഒരു ചെയറില്‍ കയറിനില്‍ക്കുകയോ മറ്റോ ചെയ്യുകയാറാണ് പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ കാല്‍ മുതല്‍ തല വരെ പകര്‍ത്താന്‍ തനിക്ക് കഴിയുമെന്നാണ് മൊയിനോലുവ പറയുന്നത്. അച്ഛനാണ് ഈ കുട്ടിഫോട്ടോഗ്രാഫറുടെ മാര്‍ഗദര്‍ശ്ശി. സഹോദരിയാണ് അസിസ്റ്റന്റ് .അവള്‍ മറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രചോദനമാകുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മൊയിനോലുവയുടെ അമ്മയ്ക്ക് പറയാനുള്ളത്. 'നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ അത് ചെയ്തു കാണിച്ചു കൊടുക്കണം. തനിക്കത് കഴിയുമെന്ന് തെളിയിക്കണം' എന്നാണ് ഈ മിടുക്കിക്ക് തന്‍റെ ചുറ്റുമുള്ളവരോട് പറയാനുള്ളത്.
    അവള്‍ പഠനത്തില്‍ ഉഴപ്പിലെന്ന ഉറപ്പിന്‍ മേല്‍ മകളുടെ ഇഷ്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട് മൊയിനോലുവയുടെ മാതാപിതാക്കള്‍.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    seven year old nigerian photographer

    By News60 ML| 46 views

  • Reuse of used oil

    Reuse of used oil

    ഉപയോകേരളത്തിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും ഒരേ എണ്ണയില്‍ തന്നെ വീണ്ടും പാചകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് അധികൃതര്‍.
    ഒരേ എണ്ണ തന്നെ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലെ ടോട്ടല്‍ പോളാര്‍ കോമ്ബൗണ്ട് 25 ശതമാനത്തിലധികമാകരുതെന്നാണ് അതോറിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പാകം ചെയ്ത എണ്ണയില്‍ അവശേഷിക്കുന്ന ഉപ്പ്, ഭക്ഷ്യവസ്തുവിലെ രാസഘടകങ്ങള്‍, അക്രൈലമിഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ടിപിസി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
    കൂടുതല്‍ തവണ എണ്ണ ഉപയോഗിക്കുമ്ബോള്‍ എണ്ണയുടെ ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഉപയോഗിച്ച എണ്ണയിലെ ടിപിസി പരമാവധി എത്രയാണെന്ന് നിജപ്പെടുത്തുകയാണ് അതോറിറ്റി ചെയ്തിരിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുകയാണ് സുരക്ഷിതം. ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ പരമാവധി മൂന്നുതവണ ഒരേ എണ്ണയില്‍ പാചകം ചെയ്താല്‍ വലിയ ദോഷമില്ല.ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്ന വന്‍കിടക്കാര്‍ പാചകത്തിന് ശേഷം വരുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കുന്നതാണ് രീതി.
    ഈ എണ്ണ കുറഞ്ഞവിലയ്ക്ക് ചില ഹോട്ടലുകാരും ചെറുകിട കച്ചവടക്കാരും വാങ്ങി ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
    ഗിച്ച എണ്ണയിൽ വീണ്ടും പാചകം

    Reuse of used oil

    By News60 ML| 80 views

  • legal aid for foreign jail malayalees

    legal aid for foreign jail malayalees

    വിദേശ ജയിലുകളിലുള്ള മലയാളികൾക്ക് നിയമസഹായവുമായി സർക്കാർ

    വിവിധ രാജ്യങ്ങളിൽ ലീഗൽ ലെയ്സൺ ഓഫീസർമാരെ നിയമിക്കും

    കേസുകളിൽപ്പെട്ട് വിദേശരാജ്യങ്ങളിൽ ജയിലുകളിലുള്ള മലയാളികൾക്ക് നിയമസഹായം നൽകാൻ സർക്കാർ പദ്ധതിയായി. ഇതിനായി നോർക്കയുടെ സഹായത്തോടെ ലീഗൽ ലെയ്സൺ ഓഫീസർ(എൽ.എൽ.ഒ.)മാരെ വിവിധ രാജ്യങ്ങളിൽ നിയമിക്കും. ജോലി, പാസ്പോർട്ട്, വിസ, വഞ്ചനക്കേസുകൾ എന്നിവയിൽപ്പെട്ട് ജയിലിലാവുന്നവർക്കാണ് പ്രയോജനം ലഭിക്കുക.ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങൾ, ഇറാഖ്, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കാണ് സഹായം ലഭിക്കുക.
    അംഗീകൃത പാസ്പോർട്ടും വിസയും ഉള്ളവർക്ക്, ജയിലിലുള്ള മലയാളികളുടെ ബന്ധുക്കൾക്കുമാണ് സഹായം ലഭിക്കുന്നത്.ലീഗൽ ലെയ്സൺ ഓഫീസർമാർ കേസുകൾ ഏറ്റെടുക്കുകയും ,ദയാഹർജി, നഷ്ടപരിഹാര ഹർജി എന്നിവയ്ക്ക് ഉപദേശവും സഹായവും,വിദേശ രാജ്യങ്ങളിൽനിന്നുള്ള നിയമസഹായം തുടങ്ങിയവയാകും ലഭിക്കുന്ന സഹായം.2018 ഓഗസ്റ്റിൽ കേന്ദ്ര വിദേശകാര്യമന്ത്രി പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് 7,737 ഇന്ത്യക്കാരാണ് 77 വിദേശരാജ്യങ്ങളിലെ ജയിലുകളിലുള്ളത്. ഇതിൽ 17 ശതമാനത്തോളം മലയാളികളാണെന്നാണ് പ്രാഥമിക നിഗമനം.വിവരങ്ങൾ പുറത്തുവിടാൻ ചില രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ അനുവദിക്കാത്തതിനാൽ ജയിലുള്ളവരുടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാരിലോ നോർക്ക റൂട്ട്സിലോ ഇല്ല.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    legal aid for foreign jail malayalees

    By News60 ML| 100 views

Featured Videos

  • Special Briefing on the Visit of President of Maldives to India (August 02, 2022)

    Special Briefing on the Visit of President of Maldives to India (August 02, 2022)



    Special Briefing on the Visit of President of Maldives to India (August 02, 2022)

    By Ministry of External Affairs, India| 194307 views

  • Bigg Boss 17 LIVE | Tissue Ko Lekar Isha Ne Samarth Se Kiya Jhagda

    Bigg Boss 17 LIVE | Tissue Ko Lekar Isha Ne Samarth Se Kiya Jhagda

    Bigg Boss 17 LIVE | Tissue Ko Lekar Isha Ne Samarth Se Kiya Jhagda


    #biggboss17 #abhishekkumar #ishamalviya

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LIVE | Tissue Ko Lekar Isha Ne Samarth Se Kiya Jhagda

    By Bollywood Spy| 51 views

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    By DB Live| 0 views

  • Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    By Bollywood Spy| 76 views

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    By P P Chaudhary| 3795265 views

  • IRCTC 11

    IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    By CRPF India| 1123452 views

  • प्याज के दामों ने निकाले आंसू, आमजन की पहुंच से बाहर, जानें कैथल मंडी में कितने रुपए किलो बिक रहे ?

    प्याज के दामों ने निकाले आंसू, आमजन की पहुंच से बाहर, जानें कैथल मंडी में कितने रुपए किलो बिक रहे ?

    प्याज के दामों ने निकाले आंसू, आमजन की पहुंच से बाहर, जानें कैथल मंडी में कितने रुपए किलो बिक रहे ?

    #OnionPriceHike #KaithalMandi #HaryanaNews #LatestNews #JantaTv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPunjab
    https://www.fac

    By Janta TV| 47 views

  • Delhi Excise Policy: Arvind Kejriwal को ED ने भेजा समन, क्या हो जाएंगे Arrest?

    Delhi Excise Policy: Arvind Kejriwal को ED ने भेजा समन, क्या हो जाएंगे Arrest?

    #khabarfastnews #DelhiCMArvindKejriwal #ArvindKejriwaledsummon #SaurabhBhardwaj #LiquorPolicyCase #AamAadmiParty #AAPGovt #kejriwalednotice #khabarfastnews

    दिल्ली शराब घोटाले में आम आदमी पार्टी की मुश्किलें कम होने का नाम नहीं ले रही है। सोमवार को सुप्रीम कोर्ट ने मनीष सिसोदिया को जमानत देने से इंकार कर दिया। जिसके चलते आम आदमी पार्टी को एक बड़ा झटका लगा। दिल्ली शराब घोटाले में अब ED ने दिल्ली के मुख्यमंत्री अरविंद केजरीवाल को 2 नवंबर को पूछताछ के लिए बुलाया है।

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)

    Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)

    Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA

    Visit Khabar Fast Website- https://www.khabarfast.com/

    Follow us on Facebook- https://www.facebook.com/khabarfastTV

    Follow us on Twitter- https://twitter.com/Khaba

    By Khabar Fast| 81 views